ഭൂമിയുടെ നിസ്സഹായാവസ്ഥ കവയിത്രി വരച്ചു കാട്ടുന്നത് :
കണ്ണീരിനിടയിലും മനോഹരമായി ചിരിക്കേണ്ടവള്
വിളര്‍ത്ത ചുണ്ടത്ത് നിലാച്ചിരി വിരിയിക്കേണ്ടവള്
കാലത്തിന്റെ കരങ്ങളില്‍ മാത്രം സമാശ്വസിക്കുന്നവള്
ഉള്ളില്‍ കൊടും തിരിയാളുമ്പോഴും തണുത്തിരുണ്ടവള്‍
ഇഹലോകവാസം വെടിയുന്ന സീതയെ വാത്സല്യത്തോടെ തന്റെ ശ്രേഷ്ഠമായ ശയ്യാതലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നത് :
വെണ്ണിലാവ്
നക്ഷത്രങ്ങള്‍
മലമുകളില്‍ നിന്നൊഴുകി വരുന്ന കാട്ടരുവികള്‍
ഭൂമിദേവി
ഭൂമിയുടെ ശയ്യാഗൃഹത്തിലേയ്ക്കു പോയിക്കഴിഞ്ഞാലും തന്റെ സാന്നിധ്യം ഭൂമിയിലുണ്ടാകുന്നത് ഏതുപോലെയാണെന്നാണു സീത പറയുന്നത് :
ആകാശത്തിരുന്നു ഭൂമിയെ കുമ്പിടുന്ന നക്ഷത്രം, നദിയില്‍ പ്രതിഫലിക്കുന്നതു പോലെ
ഉണങ്ങിക്കരിഞ്ഞാലും മരത്തിന്റെ വേരുകള്‍ മണ്ണില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നതു പോലെ
പകലിനോടു വിടപറഞ്ഞു മറയുന്ന സൂര്യന് അടുത്ത പകലില്‍ തിരിച്ചെത്തുന്നതുപോലെ
പല വഴികളിലൂടെ ഒഴുകുന്ന നദികള്‍ കടലിലെത്തിച്ചേരുന്നതു പോലെ
മനുഷ്യത്വമുള്ള വായനക്കാര്‍ക്ക് കൂടുതല്‍ ഹൃദയസംവാദമുണ്ടാകുന്നത് :
ഗജവിക്രമന്മാരായ പുരുഷകഥാപാത്രങ്ങളുമായി
പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങളോട്
മാനസിക വൈകല്യമുള്ള കഥാപാത്രങ്ങളുമായി
ദുഃഖഭാക്കുകളായ കഥാപാത്രങ്ങളുമായി
അവളുടെ ഹൃദയത്തിലെ വിളക്കുമാടത്തിലെ കെടാത്തിരി :
തന്നെ പരക്കെ പുച്ഛിക്കുന്നവരോടുള്ള പക
ചിലപ്പോഴെങ്കിലും തന്നെ പൂജിയ്ക്കുന്നവരോടുള്ള കടപ്പാട്
നിസ്വാര്‍ത്ഥ സ്നേഹം
ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍
കുടുംബജീവിതം ആരംഭിച്ച നാള്‍തൊട്ടുള്ള കീഴ്വഴക്കം
പുരുഷനും സ്ത്രീയ്ക്കും തുല്യമായ സാമൂഹ്യ പദവി
സ്ത്രീ പുരുഷന്റെ കീഴില്‍ ഒതുങ്ങിപ്പാര്ക്കേണ്ട എന്തോ ഒന്ന് എന്ന കാഴ്ചപ്പാട്
പുരുഷന് കുടുംബത്തിനു വേണ്ടി പകലന്തിയോളം അദ്ധ്വാനിയ്ക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു
സാമൂഹ്യപദവിയില്‍ സ്ത്രീ പുരുഷനേക്കാള്‍ മുന്നിലായിരിക്കണം
വൈകുന്നേരത്തും പ്രഭാതത്തിലും നിയതമെന്ന പോലെ സന്ധ്യ ചിത്രവിരിപ്പ് നെയ്യുന്നത് :
ആകാശമാകുന്ന വീടിന്റെ ഇരുവാതിലും മറയ്ക്കാന്‍
നക്ഷത്രങ്ങളെ വരവേല്‍ക്കാന്‍
സൂര്യനെ പകലിന്റെ വീട്ടില്‍ നിന്നു യാത്രയാക്കാന്‍
ചന്ദ്രനു വെണ്ണിലാവാകുന്ന ഭസ്മത്തില്‍ സ്നാനം ചെയ്യാന്‍
കുമാരനാശാന്റെ ഏതു കൃതിയുടെ അവസാനഭാഗമാണു '' യാത്രാമൊഴി '' എന്ന പാഠഭാഗം ?
ചിന്താവിഷ്ടയായ സീത
പ്രരോദനം
വീണപൂവ്
ദു:രവസ്ഥ