കേരളത്തില്‍ എവിടെയെങ്കിലും ആ ഭാഗ്യംകെട്ട സ്ത്രീ ഉണ്ടായിരിക്കും - രാമന് നായര്‍ ഭാഗ്യംകെട്ട സ്ത്രീ എന്നു വിളിച്ചത് :
അമ്മയെ
ഭാര്യയെ
കൂടെ ജോലിചെയ്യുന്ന സൈനികന്റെ അമ്മയെ
നാട്ടിന് പുറത്തെ തന്റെ കളിക്കൂട്ടുകാരിയെ
പട്ടുകിടക്കമേലെ കിടക്കുന്ന നീ പട്ടു കിടക്കുമാറായിതോ ചോരയില്‍ !-- ഇവിടെ പരാമര്‍ശിയ്ക്കപ്പെടുന്നത് :
ദുര്യോധനന്
ഭീമന്
അഭിമന്യു
കര്ണ്ണന്
ഭഗദത്തന് മരിച്ചു കിടന്നിരുന്നത് :
തന്റെ ആനയ്ക്കരികെ
തന്റെ പിതാവിന്റെ മൃതദേഹത്തിനരികെ
ദ്രോണരുടെ മൃതദേഹം സംസ്കരിച്ച നിലത്തിനരികെ
ശകുനിയുടെ മൃതദേഹത്തിനരികെ
തന്റെ ഭര്‍ത്താവിന്റെ അറ്റുപോയ കൈ എടുത്തു മടിയില്‍ വച്ചുകൊണ്ടു കരയുന്നത് :
ഉത്തര
സുഭദ്ര
ദുശ്ശള
ഭൂരിശ്രവാവിന്റെ ഭാര്യ
അനേകം കൂരാണികള്‍ എഴുന്നുനില്ക്കുന്ന ഒരായുധംകൊണ്ട് നെഞ്ചില്‍ ആഞ്ഞടിക്കപ്പെട്ടാലെന്നപോലെ അര്‍ജ്ജുനന്റെ മനസ്സ് വേദനിച്ചത് :
തന്റെ സഹോദരന്മാരെയും ഭര്‍ത്താവിനെയും കൊന്നതിനെപ്പറ്റി ദുശ്ശള ആവലാതിപ്പെട്ടപ്പോള്‍
യാഗാശ്വവുമായി താന്‍ സൈന്ധവ രാജ്യത്തെത്തിയതറിഞ്ഞു സുരഥന് പെട്ടെന്നു വീണു മരിച്ചുപോയെന്നു കേട്ടപ്പോള്‍
ദുശ്ശള അച്ഛനും മുത്തശനും നഷ്ടപ്പെട്ട തന്റെ പേരക്കുട്ടിയ്ക്കു വേണ്ടി മുന്നില്‍ വന്നു നിന്നു യാചിച്ചപ്പോള്‍
ഭാരതയുദ്ധത്തില് വധിക്കപ്പെട്ട രാജാക്കന്മാരുടെ പുത്രപൌത്രന്ന്മാര് പലരും യുദ്ധംമൂലം തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ചു വിലപിച്ചപ്പോള്‍
സമാധാനത്തോടെയാണു ഹൃദയം തുടിയ്ക്കുന്നതെന്ന് അയാള്‍ക്കു തോന്നിയത് :
ഒരുപാടുദിവസത്തെ അലച്ചിലുകള്‍ക്കൊടുവില്‍ പരമുവണ്ണനെ കണ്ടുമുട്ടിയപ്പോള്‍
ഹോട്ടലുടമസ്ഥന് പോറ്റി അയാളെ തിരിച്ചറിഞ്ഞ നിമിഷം
അയാള്‍ക്ക് ഒരമ്മയെ കിട്ടിയപ്പോള്‍
`ഒരു കൃഷീവലന് അയാളുടെ പേരു ചൊല്ലി വിളിച്ചപ്പോള്‍
''കല്ലുകൊണ്ടാണോ അങ്ങയുടെ മനസ്സ് ? ''- ആരെയാണു ഗാന്ധാരി കുറ്റപ്പെടുത്തുന്നത്?
ശകുനിയെ
ദ്രോണരെ
ശ്രീകൃഷ്ണനെ
ഭീഷ്മരെ
യുദ്ധഭൂമിയില്‍ ഗാന്ധാരി കര്‍ണ്ണനെ കണ്ടത് :
നെറ്റിയില്‍ അമ്പുകള്‍ തറച്ചു കയറിയ നിലയില്‍
കുണ്ഡലം ധരിച്ചിരുന്ന ചെവികളോടു കൂടിയ കഴുത്ത് വേര്‍പെട്ട്
കൈകള്‍ മുറിച്ചു കളഞ്ഞ നിലയില്‍
തുടയെല്ല് തകര്‍ന്ന നിലയില്‍
പാണ്ഡവര്‍ മഹാപ്രസ്ഥാനത്തിനു പുറപ്പെട്ടപ്പോള്‍ അഗ്നിദേവന് പ്രത്യക്ഷനായി വഴി തടഞ്ഞുകൊണ്ട് അവരോടു പറഞ്ഞത് :
അര്ജ്ജുനന് ഗാണ്ഡീവം കൈയൊഴിഞ്ഞിട്ടു കാട്ടിലേയ്ക്കു പോയാല്‍ മതിയെന്ന്
ഗാണ്ഡീവം കൈയൊഴിഞ്ഞാല്‍ കൊടിയ ആപത്തുണ്ടാകുമെന്നും അതിനാല്‍ അതുപേക്ഷിക്കരുതെന്നും അര്‍ജ്ജുനനെ ഉപദേശിച്ചു .
കാട്ടാളന്മാര് യാദവസ്ത്രീകളെ പിടിച്ചുകൊണ്ടു പോകുന്നത് ആ അഞ്ചു സഹോദരന്മാരും നിസ്സഹായരായി കണ്ടു നില്‍ക്കേണ്ടി വരുമെന്ന് .
വല്ക്കല ധാരികളായി മഹാപ്രസ്ഥാനത്തിനു പുറപ്പെടരുതെന്ന്
ഗാന്ധാരി അഭിമന്യുവിനെ വിശേഷിപ്പിച്ചത് :
ലക്ഷണമുള്ളൊരു പൈതല്‍
മരതകക്കല്ലിനോടൊത്തൊരു കല്യാണരൂപന്‍
വില്ലാളികള്‍ക്കു മുമ്പനായവന്
ഇന്ദീവരേക്ഷണന്